tag:blogger.com,1999:blog-29982161205543210672024-03-13T04:43:31.188-07:00വൈഖരികുറേ കഥകളും അല്പം ചിന്തകളുംRBNhttp://www.blogger.com/profile/00550483045217545872noreply@blogger.comBlogger14125tag:blogger.com,1999:blog-2998216120554321067.post-88443542211300964142011-07-29T23:59:00.000-07:002011-07-30T00:56:55.733-07:00മറിമായയുടെ അച്ഛൻ<div>കുഞ്ഞുമോൾ കാണുന്നത്ര 'കുഞ്ഞ'ല്ല എന്നു രമേശനു തോന്നിത്തുടങ്ങിയിട്ട് കുറച്ചുകാലമായി. ഇടയ്ക്കിടെ കിട്ടുന്ന ഓർമ്മപ്പെടുത്തലുകൾ കൂടിയായപ്പോൾ രമേശന് അല്പം ഭയവും തോന്നാതിരുന്നില്ല - രണ്ടരവയസ്സിൽ ഇങ്ങനെയാണെങ്കിൽ പത്തിൽ എന്താവും? പോലീസ് പ്രൊട്ടക്ഷന്‍ അപേക്ഷിക്കേണ്ടി വരുമോ?</div><div><br /></div><div>ആദ്യത്തെ 'ഇൻഡിക്കേഷൻ' കിട്ടിയത് രണ്ടു മാസം മുമ്പാണ്. </div><div><br /></div><div><u>ഫ്ലാഷ്ബാക്ക്: </u></div><div>രമേശൻ മൂന്നു മാസത്തെ മുംബൈ ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചെത്തി, ഒരാഴ്ചയ്ക്കകം മുംബൈലേക്കു തന്നെയുള്ള ട്രാൻസ്ഫർ ഇണ്ടാസും കൈപ്പറ്റി തലയ്ക്കു പ്രാന്തുപിടിച്ച് തെക്കുവടക്ക് (എറണാകുളം - ആലപ്പുഴ) കാറോടിച്ചുനടക്കുന്ന കാലം. സ്ഥലം വൈറ്റില ജംങ്ഷനിലെ ട്രാഫിക് സിഗ്നൽ, സമയം വൈകിട്ട് 6:30. രമേശൻ ഭാവിപരിപാടികൾ ഓർത്തു തലപുകച്ച്, സ്റ്റിയറിങ്ങിൽ താളം പിടിച്ച്, പച്ച ലൈറ്റ് കാത്തിരിക്കുന്നു.</div><div>അപ്പോളതാ ഇടത്തുവശത്തൂന്ന് ഒരു ശബ്ദം - 'അച്ഛൻ ബെൽട്ടിട്ടേ!' മോളാണ്. മുഖത്തു ഗൗരവം, ധാർമ്മികരൊഷം.</div><div><span class="Apple-style-span">'മിണ്ടാണ്ടിരിക്കെടീ, ആനക്കാര്യത്തിന്റിടയ്ക്കാണ്...' എന്നു പറയാനാണ് കഷ്ടകാലത്തിന് രമേശനു തോന്നിയത്. പിന്നെക്കണ്ടത് - മുൻസീറ്റിന്റെ അടിയിൽ വെച്ചിരുന്ന കാലൻകുടയുടെ അറ്റം പുറത്തേക്ക് നീളുന്നു, വഴിയിൽ നിന്ന ഒരു ട്രാഫിക്ക് പോലീസുകാരന്റെ നടുവു നോക്കി ഒരു കുത്ത് സമ്മാനിക്കുന്നു. ഞെട്ടിത്തിരിഞ്ഞ പോലീസുകാരനോട് മോളുടെവക: 'പോ</span>ലീ<span class="Apple-style-span">സങ്കിൾ, രമേശച്ഛനെ പിടിച്ചോ, ബെൽട്ടിട്ടിട്ടില്ല.'</span></div><div>പോലീസിനും രമേശനും ഞെട്ടൽ മാറുന്നതിനു മുമ്പ്, ഭാഗ്യത്തിന് പച്ച് സിഗ്നൽ വീണു.</div><div><br /></div><div><div><u>സീൻ രണ്ട്: </u></div><div>രമേശന്റെ എറണാകുളത്തെ വാടകവീട്ടിൽ അനൗപചാരിക സെന്റോഫ് പാർട്ടി നടക്കുന്നു. സഹൃദയരായ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ചുറ്റുമിരുന്ന് സങ്കടം രേഖപ്പെടുത്തുന്നു. മറുപടിപ്രസംഗത്തിനായി രമേശൻ സെന്റിമെൻസൊക്കെ വലിച്ചുപിടിച്ച് ഒരു ദീർഘശ്വാസമെടുക്കുന്നു. അപ്പോഴാണ് വാതിൽപ്പടിയിൽ നിന്ന് -</div><div>'അമ്മേ! കള്ളനച്ഛൻ!'</div><div>കൂട്ടത്തിൽ സഹൃദയത്വം കൂടുതലുണ്ടായിരുന്ന സുഹൃത്ത് ചോദിച്ചു: 'കള്ളനച്ഛൻ എന്തു ചെയ്തു മോളേ?'</div><div>'ചിപ്സിന്റെ പാത്രം കട്ടോണ്ടുപോയി കട്ടിലിന്റടിയിൽ വെച്ചേക്കുന്നു! വാ, കാണിച്ചുതരാം!'</div><div>തുടർന്നുണ്ടായ ചിരിയിൽ തന്റെ സെന്റിമെൻസും ശ്വാസവുമൊക്കെ ആവിയായി പൊങ്ങിപ്പോകുന്നത് രമേശൻ സങ്കടത്തോടെ നോക്കിയിരുന്നു.</div></div><div><br /></div><div><div><u>സീൻ മൂന്ന്:</u></div><div>ഇത്തവണ മുംബൈയിലാണ്. വീടൊക്കെ ശരിയാക്കി, തിരിച്ചു നാട്ടിലെത്തി പുത്രികളത്രാദികളെയും കൊണ്ട് തിരിച്ചുള്ള് യാത്ര. വഴിനീളെ രമേശനും കളത്രവും ചർച്ചചെയ്തത് ഒരേ ഒരു വിഷയം - പുതിയ വീട്ടിലെ അയൽക്കാരന്റെ വീട്ടിലെ ഫ്ലഫി എന്നു പേരുള്ള, തൂവെള്ള നിറമുള്ള പോമറേനിയൻ നായ. ഫ്ലഫി മോളെയും, മോൾ ഫ്ലഫിയേയും എങ്ങനെ സ്വീകരിക്കും?</div><div>അവസാനം വീടെത്തി, പതുങ്ങി ഫ്ലഫി കാണാതെ അകത്തുകടക്കാൻ ഉദ്യമിക്കുന്നു, പരാജയപ്പെടുന്നു. ഫ്ലഫി കുരച്ച് തകർത്ത് പാഞ്ഞു വരുന്നു. കുഞ്ഞിന്റെ കരച്ചിലിനായി അച്ഛനും അമ്മയും തയ്യാറാവുന്നു -</div><div>'ഹായ് ദേ, അച്ഛാ, ഒരു ബാ-ബാ-ബ്ലാക്ക്ഷീപ്പ്!' </div><div>ഉത്തരക്ഷണത്തിൽ ഫ്ലഫിയുടെ 'അച്ഛൻ' ബോധംകെട്ടു വീണ സൗണ്ട് അങ്ങ് നെരൂൾ സ്റ്റേഷൻ വരെ കേട്ടു എന്നാണ് രമേശൻ പിന്നീടറിഞ്ഞത്.</div><div><br /></div></div><div><div><u>സീൻ നാല്:</u></div><div>മുംബൈയിലുള്ള ഒരു ബന്ധുവിന്റെ വിസിറ്റ്. രമേശനും കുടുംബവും കാലെക്കൂട്ടി തയ്യാറയിരിക്കുന്നു. വിരുന്നുകാരെത്തുന്നു. ആൾ കോൺട്രാക്ടർ മുതലാളിയയതുകൊണ്ട്, സംസാരം ഇടിവെട്ടു ശൈലിയിലാണ്. മോളെക്കണ്ടതും, കുശലപ്രശ്നം ഇങ്ങനെ: 'ഡീ മറിയാമ്മേ! നിന്നേം ഇവര്‍ കൊണ്ടു പോന്നോ? നീ ബോംബെയിൽ എന്തുചെയ്യാനാടീ?'</div><div>സംഗതി പന്തിയല്ലെന്ന് കണ്ടാവും, മോളൊന്നും മിണ്ടിയില്ല. പക്ഷേ, വിരുന്നുകാർ പിനിഞ്ഞപ്പോൾ സംശയനിവാരണമുണ്ടായി:</div><div>'അച്ഛാ, എന്തിനാ അങ്കിൾ എന്നെ മറിയാമ്മേന്ന് വിളിച്ചത്?'</div><div>'ഇഷ്ടം കൊണ്ടവും, അല്ലെങ്കിൽ അങ്ങേരുടെ 'സ്റ്റൈൽ' അതാവും,' രമേശൻ മറുപടിയും പറഞ്ഞു.</div><div>'എനിക്കിഷ്ടല്ല, അങ്ങനെ വിളിക്കുന്നത്.' പതിവു പോലെ മുഖത്ത് ധാർമികരോഷം. </div><div><br /></div><div>രണ്ടു ദിവസം കഴിഞ്ഞ്, കിട്ടിയ വിസിറ്റ് തിരിച്ചുകൊടുക്കാൻ രമേശനും കുടുംബവും ബന്ധുവീട്ടിലെത്തുന്നു. മോളെക്കണ്ടതും, വീണ്ടും കുശലപ്രശ്നം. 'എഡീ! നീയും പോന്നോ? എന്നാടീ നെന്റെ പേര്?'</div><div>കുഞ്ഞു മൂക്കു വിറയ്ക്കുന്നതും കൈ ചുരുളുന്നതുമൊക്കെ കണ്ടപ്പോൾ രമേശനു തോന്നി, ദാ വരുന്നു, ഗോൾ - </div><div><span class="Apple-style-span">'</span>പേര്<span class="Apple-style-span"> മാറിമായ! എന്താ മതിയോ?'</span></div><div><br /></div><div>അങ്ങനെ രമേശന് മറിമായയുടെ അച്ഛൻ എന്ന പേരും പതിഞ്ഞു കിട്ടി.</div><div><br /></div><div>മുംബൈയിലെത്തി മൂന്നു മാസം കൊണ്ട് ഇത്രയുമെത്തിയെങ്കിൽ, രമേശനാലോചിച്ചു, അഞ്ചുവർഷം കഴിയുമ്പോൾ എന്താവും കഥ?</div></div><div><br /></div><div><br /></div>RBNhttp://www.blogger.com/profile/00550483045217545872noreply@blogger.com0tag:blogger.com,1999:blog-2998216120554321067.post-40904260154729546392011-04-28T22:39:00.001-07:002011-04-28T22:44:15.560-07:00ഹിന്ദി പ്രാക്ടിക്കൽസ്<div>'ഭായി സാബ്, ഖാനാ കഹാം മിലേഗാ?'</div><div><br /></div><div>ചോദ്യം കേട്ട് രമേശൻ ചെറുതായൊന്നു ഞെട്ടി. റെയിൽവേ സ്റ്റേഷനിൽ, അതും പ്ലാറ്റ്ഫോമിൽ ട്രെയിൻ വരുന്നതും നോക്കി നിൽക്കുമ്പോൾ, തിന്നാൻ എവിടെ കിട്ടും എന്നു ചോദിക്കുന്നതിൽ രമേശന് എന്തോ പന്തികേടു തോന്നി. പിന്നെ രണ്ടും കൽപിച്ച് നന്നായിട്ട് ഒന്നു പരുങ്ങി. അതു കണ്ട് ലഡ്കി വീണ്ടും ചോദിച്ചു - ഇത്തവണ നിർത്തി നിർത്തിയാണ് - 'ഖാനാ? കഹാം?'</div><div><br /></div><div>'ബാ... ബാഹർ ജാനാ പടേഗാ ന?' പുറത്തു പോയി നോക്കുന്നതല്ലേ നല്ലത്? എന്നു ചോദിക്കാനാണ് രമേശന് തോന്നിയത്. അതുകേട്ട് ലഡ്കി രമേശനെ ഒന്നു കീഴ്മേൽ നൊക്കി. പിന്നെ കണ്ണുകൾ മേല്പോട്ടുയർത്തി മറാത്തിയിൽ 'ഹീശ്വരാ!' എന്നു വിളിച്ചു. ശേഷം രമേശനെ ഉപേക്ഷിച്ച്, അടുത്തുതന്നെ എല്ലാം കണ്ടും കേട്ടും കൊണ്ടുനിന്ന സർദ്ദാർജിയുടെ നേരെ തിരിഞ്ഞു ചോദ്യം ആവർത്തിച്ചു. കേൾക്കാത്ത താമസം, സർദാർജി പറഞ്ഞു - 'തീൻ നമ്പർ പ്ലാറ്റ്ഫോം, സാഡേ നൗ ബജേ ആയേഗാ.' പിന്നെ രണ്ടു പേരും കൂടെ രമേശനെ തിരിഞ്ഞു നോക്കി - 'വലിഞ്ഞു കേറി വന്നേക്കുന്നു - സാലാ മദ്രാസി' എന്ന മട്ടിൽ.</div><div><br /></div><div>സംഗതി കത്താൻ രമേശന് സാഡേ നൗ കാ ട്രെയിൻ വരുന്ന വരെ കാത്തിരിക്കേണ്ടി വന്നു. 'താനെ'യ്ക്കുള്ള ട്രെയിൻ. നല്ല ഹിന്ദിയിൽ Thane-യുടെ Tha-എന്നത് 'ഠ' യ്ക്കും 'ത' യ്ക്കും ഇടയ്ക്കുള്ള ഒരു സംഭവമായാണത്രെ ഉച്ചരിക്കുന്നത്. അതു കേട്ടാണ് രമേശന് 'ഖാനാ' എന്നു തോന്നിയത്. സ്വാഭാവികം. എന്തായലും തെറി കേൾക്കാതെ രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസത്തിൽ രമേശൻ ഒമ്പതേമുക്കാലിന്റെ പനവേൽ സ്ലോ-വിൽ കയറിപ്പറ്റി. മറാത്തിയിലെ തെറി മറ്റുവല്ലതുമായി തോന്നിയിട്ട് ഉത്തരം പറഞ്ഞിരുന്നെങ്കിൽ പിന്നെ അടി പാഴ്സലായും കൂടെ കിട്ടിയേനെ.</div><div><br /></div>RBNhttp://www.blogger.com/profile/00550483045217545872noreply@blogger.com0tag:blogger.com,1999:blog-2998216120554321067.post-48371474793817412352011-04-15T01:49:00.000-07:002011-04-16T00:02:45.634-07:00മറുനാടൻ വിഷു - 1<div>സ്റ്റേജിൽ മട്ടന്നൂരും പിള്ളേരും മുന്നോട്ടാഞ്ഞ് ചെണ്ടപ്പുറത്ത് ശരിക്കൊന്നു പെരുക്കിയപ്പോൾ, താനൊരു പതിനഞ്ച് കഷണമായ് ചിതറിത്തെറിച്ചുപോയി എന്ന് കണ്ണടച്ചിരുന്ന രമേശനു തോന്നി. പേടിച്ചു കണ്ണുതുറന്നപ്പോൾ, കുഴപ്പമൊന്നുമില്ല - പഴയപോലെ ഡൊംബിവ്ലി സ്ക്കൂളിന്റെ ഗ്രൗണ്ടിൽ. ചുറ്റും മുംബൈ മലയാളികൾ,എല്ലാവരും അന്തംവിട്ട് കണ്ണും മിഴിച്ചിരിക്കുന്നു. ചിലർക്കുമാത്രം താളം പിടിക്കാനുള്ള ബോധമെങ്കിലുമുണ്ട്.</div><div><br /></div><div>ഒന്നര മണിക്കൂർ നേരം തായമ്പക തകർത്തു. പിന്നെ തെയ്യങ്ങൾ - തീക്കോലം കഴിഞ്ഞപ്പോൾ ഫ്ലാറ്റാവാതെ ആരും തന്നെയുണ്ടായില്ല. ഇടയ്ക്കു കലിയടങ്ങാഞ്ഞ് തെയ്യം ഗ്രൗണ്ടിലേക്കിറങ്ങി ഒരു റൗണ്ടടിച്ചു, ഓഡിയൻസിൽ ചിലരെങ്കിലും പോലീസിനെ വിളിച്ചുകാണുമെന്ന് രമേശനു തോന്നി. 'പാവത്തിനു പുകഞ്ഞിട്ടാവും' എന്നു പറഞ്ഞ രസികന്മാരുമുണ്ടായിരുന്നു. </div><div><br /></div><div>എല്ലാം കഴിഞ്ഞ് തിരിച്ചു ഡോംബിവ്ലി സ്റ്റേഷനിലേക്കു നടക്കുമ്പോൾ, പണ്ട് ഉത്സവപ്പറമ്പിൽ നിന്നു നട്ടപ്പാതിരയ്ക്ക് നാടകവും കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്ന ഓർമ്മകളായിരുന്നു മനസ്സിൽ. </div><div>'ഒരു വെളിച്ചപ്പാടു കൂടിയുണ്ടായിരുന്നെങ്കിൽ തികഞ്ഞേനെ,' രമേശൻ കൂട്ടുകാരോടു പറഞ്ഞു.</div><div> പിന്നെ വെളിച്ചപ്പാടു തമാശകളായി. വി.കെ.എൻ-ന്റെ ഒരു കഥയിൽ പയ്യൻ വേട്ടയ്ക്കൊരുമകന്റെ വെളിച്ചപ്പാടിനോട് 'എത്ര അടിച്ചു?' എന്നു ചോദിച്ചതു രമേശൻ പറഞ്ഞപ്പോൾ, പാലക്കാടൻ കൂട്ടുകാരൻ ഒരു കഥ പറഞ്ഞു:</div><div><br /></div><div><div></div><blockquote><div>ഞങ്ങൾ കുറച്ചുപേർ കവലയിൽ നിൽക്കുമ്പോഴാണ് ഞങ്ങടെ വെളിച്ചപ്പാടിന്റെ വരവ് - തുള്ളിയുറഞ്ഞുകൊണ്ടാണ്. ഞങ്ങളെ കണ്ടതും നേരെ അടുത്തുവന്ന്, ഒരാളോടു ചോദിച്ചു തുടങ്ങി:</div><div>'മകന്റെ മുഖം വാടിയിരിക്കുന്നല്ലോ. ശത്രുദോഷമുണ്ടല്ലേ? ശരിക്ക് വഴിപാടൊക്കെ കഴിച്ചോളൂ, ഞാൻ പരിഹാരമുണ്ടാക്കാം. ഒട്ടും വിഷാദിക്കണ്ടാ.'</div><div>'ഉവ്വ്... പക്ഷേ ശത്രു അത്ര നിസ്സാരനല്ല ദേവീ...'</div><div>'ഹും! അരാണ്?'</div><div>'മുഷറഫാണ്.'</div><div>'ആര്?'</div><div>'മ്മടെ മുഷറഫേ - പാകിസ്ഥാൻ പ്രസിഡന്റ്...'</div><div><br /></div><div>വെളിച്ചപ്പാട് രണ്ടു ചാട്ടം കൂടെ ചാടിയിട്ട്, വിട്ടു പോയി.</div></blockquote><div></div><div>തിരിച്ചുള്ള യാത്രയിൽ ട്രെയിനിൽ തൂങ്ങി നിൽക്കുമ്പോൾ, മുംബൈക്ക് സാമാന്യം മലയാളിത്തമുണ്ടെന്നു തന്നെ രമേശനു തോന്നി. ജീവിതം പറിച്ചുനടണമെങ്കിൽ - അതായത്, പറിച്ചുനടാതെ വേറെ നിവൃത്തിയൊന്നുമില്ലെങ്കിൽ - മുംബൈ തന്നെയാണ് നല്ലത്. </div></div>RBNhttp://www.blogger.com/profile/00550483045217545872noreply@blogger.com0tag:blogger.com,1999:blog-2998216120554321067.post-18755787674373187922007-07-10T08:25:00.000-07:002007-07-24T20:33:29.861-07:00ഒറാക്കിള്‍...പ്യം പ്യം!കഴിഞ്ഞ ശനിയാഴ്ച രമേശന് പെന്റ-മേനകയില്‍ ചില അത്യാവശ്യ ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ കണ്ടു കൊതിക്കാന്‍ പോയിരുന്നു. കാഴ്ചകളൊക്കെ മാക്സിമം ഉള്‍ക്കൊണ്ടുകൊണ്ട് നടക്കുമ്പോള്‍ പെട്ടന്നതാ പിന്നില്‍നിന്നും ഇടിവെട്ടുന്ന പോലൊരു വിളി: 'ഡാ മയി...ല്‍പ്പീലീ!' ഞെട്ടിത്തിഞ്ഞുനോക്കുമ്പോള് അതാ നില്ക്കുന്നു - രമേശന്റെ ബാല്യകാലസഖന്, ഹോസ്റ്റല്‍ സഹമുറിയന്, അഞ്ചുകൊല്ലം മുന്‍പ് പിരിഞ്ഞുപോയ ഉറ്റശ...ഛെ, മിത്രം! കോട്ടും സൂട്ടുമിട്ട്, റോത്ത്മാന്‍സും പുകച്ച് നില്ക്കുന്നു! ബൈജു എന്‍. നായരുടെ പോലത്തെ ഒരു പച്ചച്ചിരി! രമേശന് ആകെ കോരിത്തരിച്ചുപോയി. ഏതായാലും അടുത്ത 'മയില്‍പ്പീലി' പ്രയോഗം തുടങ്ങുന്നതിനു മുമ്പ് രമേശന് കക്ഷിയെപ്പിടിച്ച് അടുത്തുകണ്ട ഒരു ചായപ്പീടികയിലേയ്ക്കു കയറ്റി.<br /><br />'നീ വല്ലാണ്ടങ്ങ് മെലിഞ്ഞുണങ്ങിപ്പോയല്ലോടാ...' എന്നൊക്കെപ്പറഞ്ഞ് തുടങ്ങാന്‍ ശ്രമിച്ച രമേശനെ സുഹൃത്ത് വിശേഷങ്ങള്‍ പറഞ്ഞ് ഫ്ലാറ്റാക്കിക്കളഞ്ഞു. ആളിപ്പോള്‍ അമേരിക്കയില്‍ സോഫ്റ്റ് വേര് മേസ്തിരി. അതും ഒറാക്കിളില്‍. പ്രോജെക്ട് ലീഡര്‍. വാങ്ങുന്ന മാസപ്പടി രമേശന്റെ ഒന്നര വര്‍ഷത്തെ ശമ്പളത്തിനു മുകളില്‍. പിന്നെ സ്റ്റോക്ക് ഒപ്ഷനുകളും മറ്റു പെറുക്കുകളും. എല്ലാം കേട്ട് രമേശന്റെ ചങ്കു തകര്‍ന്നു പോയി. പിന്നെ, സാവധാനം, രമേശന്റെ അസൂയയൊക്കെ കുറഞ്ഞ് നോര്‍മ്മലായപ്പോള്‍ രണ്ടുപേരും കൂടെ പഴയ വീരകഥകള്‍ അയവിറക്കി...<br /><br /><strong>സീന്‍ ഒന്ന്.</strong> രമേശന് പത്താംതരത്തില്‍ പഠിക്കുന്ന കാലം. അമേരിക്കന്‍ കഥാനായകന്റെ വീട്ടില്‍ ഒരു ഹോമം നടക്കുക്കയാണ്. രമേശനും കൂട്ടുകാര്‍ക്കും ക്ഷണമുണ്ട്. ഉച്ചതിരിഞ്ഞ് ഗാങ്ങെല്ലാംകൂടെ സംഭവസ്ഥലത്തെത്തുന്നു. ഹോമകുണ്ഡത്തിനു മുന്നിലിരുന്ന് ശാന്തി മന്ത്രംചൊല്ലി അര്ച്ചനചെയ്യുന്ന രംഗമാണ് കാണുന്നത്. ചുറ്റും കുടുംബക്കാരെല്ലാം ഇരുന്ന് മന്ത്രങ്ങള്‍ ഏറ്റുചൊല്ലുന്നു, അര്‍ച്ചന നടത്തുന്നു. കഥാനായകന് മുന്നില്‍ത്തന്നെയിരുന്ന് ജപിക്കുന്നുണ്ട്. രമേശനെയും കൂട്ടരെയും കണ്ടതും ഇഷ്ടന്റെ ജപം ഉച്ചത്തിലായി. ശാന്തി ചൊല്ലിത്തീരുന്നതിനു മുന്‍പ് മുന്നില്‍നിന്നും ഇടിവെട്ടുന്നപോലെ ഏറ്റുചൊല്ലല്‍ തുടങ്ങും. രമേശനും കൂട്ടര്‍ക്കും സംഗതി രസിച്ചുവന്നപ്പോഴാണ് ശാന്തി പണി പറ്റിച്ചത് - 'പ' കൊണ്ടുതുടങ്ങുന്ന ഒരു കിടുങ്ങന്‍ മന്ത്രം കക്ഷി ഇട്ടുകൊടുത്തു. കഥാനായകന് പതിവുപോലെ ഏറ്റുചൊല്ലാന്‍ ശ്വാസമെടുത്തു, അപ്പോഴാണ് സംഗതി പന്തിയല്ലല്ലോ എന്നു മനസ്സിലായത്. ഒച്ച കുറയ്ക്കാനും പറ്റിയില്ല. പുറത്തുവന്നത് ഇങ്ങനെ: 'പ്യം പ്യം... നമഹ!'<br />അന്നുമുതല്‍ രമേശനും കൂട്ടുകാരും സുഹൃത്തിനെ പ്യംപ്യം എന്നു വാത്സല്യത്തോടെ വിളിച്ചു പോരുന്നു.<br /><p><strong></strong> </p><p><strong>സീന്‍ രണ്ട്</strong>, പ്രീഡിഗ്രി. ഗാങെല്ലാം കൂടെ എസ്.ഡി.വി. ഗ്രൌണ്ടിന്റെ ഗാലറിയിലിരുന്ന് തലപുകയ്ക്കുകയാണ്. ക്ലബ്ബ് ക്രിക്കറ്റ് കളിക്കാന്‍ കോഴിക്കോട് പോണം. കാശെങ്ങിനെയുണ്ടാക്കും? പല കൂട്ടിക്കിഴിക്കലുകള്‍ക്ക് ശേഷം എല്ലാവരും വീട്ടില്‍ പറയാന്‍ ഓരോ കള്ളങ്ങള്‍ കണ്ടുപിടിച്ചു - നമ്മുടെ ഭാവി അമേരിക്കനൊഴിച്ച്. അവന്റെ സങ്കടം കണ്ട് രമേശന് മനസ്സലിഞ്ഞു. പെട്ടന്നു തോന്നിയ ഒരൈഡിയ രമേശന് കക്ഷിയുടെ മുന്നിലേയ്ക്കിട്ടു കൊടുത്തു - 'എടേ, നമ്മുടെ കണക്കു ട്യൂഷന്സാറിന്റെ പെങ്ങടെ കല്യാണമാണ്, പ്രെസന്റേഷന് വാങ്ങാനാണെന്നു പറഞ്ഞ് നൂറുരൂപ ചോദിക്ക്...'</p><p>ഇടിവെട്ടു സ്റ്റൈലില്‍ത്തന്നെ ഉത്തരം വന്നു. 'എഡാ മയി...ല്‍പ്പീലീ, സാറിന്റെ പെങ്ങടെ കല്യാണം കഴിഞ്ഞു, സാറിന്റെ കല്യാണം കഴിഞ്ഞു, സാറിന്റെ അമ്മൂമ്മേടെ പതിനാറും കഴിഞ്ഞു. പുതിയ ആരേങ്കിലും കെട്ടിക്കാനോ കൊല്ലാനോ ഉണ്ടെങ്കില്‍ പറയ്...'</p><p><strong>സീന്‍ മൂന്ന്.</strong> രാത്രി സഹമുറിയന് സര്‍ക്കീട്ട് കഴിഞ്ഞ് വന്നിട്ട് മെസ്സില്‍ പോവാനായി രമേശന് കൊച്ചി സര്‍വ്വകലാശാലയുടെ സനാതനാ ഹോസ്റ്റലിന്റെ മൂന്നാം നിലയില്‍ റോഡും നോക്കി നില്ക്കുന്നു. പെട്ടന്നതാ, അത്ഭുതം! ഒരു ഓട്ടൊ വന്ന് ഹോസ്റ്റലിന്റെ മുന്നില്‍ നില്ക്കുന്നു, ഭാവി അമേരിക്കന്‍ അതില്‍നിന്നും സായിപ്പു സ്റ്റൈലില്‍ ഇറങ്ങുന്നു! രമേശന് ഞെട്ടിത്തരിച്ചു പോയി. പണ്ട് നടുറോഡില്‍ ബൈക്കില്‍ നിന്നു വീണ് കൈയ്യൊടിഞ്ഞ് കിടക്കുന്ന നേരം, ആശുപത്രിയില്‍ കൊണ്ടോവാന്‍ ഓട്ടൊ വിളിച്ച നാട്ടുകാരനോട് 'വേണ്ട ചേട്ടാ, മുപ്പതു രൂപ കൊടുക്കണം, ഞാന്‍ ആശൂത്രീലോട്ട് നടന്നു പൊയ്ക്കോളാം' എന്ന് പറഞ്ഞ വീരയോദ്ധാവ് ഇതാ, കളമേശേരിയില്‍ നിന്നും ഹോസ്റ്റല്‍ വരെ ഓട്ടൊയില് വന്നിരിക്കുന്നു! കക്ഷി സ്റ്റെപ്പ് കേറി മോളില് വരുന്ന വരെ ക്ഷമിക്കാന്‍ രമേശനെക്കൊണ്ടായില്ല. 'നീ എന്താടാ ഇന്ന് ഓട്ടൊയില് ...' ചോദ്യം മുഴുമിക്കുന്നതിനുമുമ്പ് വന്നു ഇടിവെട്ട്. കാലുയര്ത്തിക്കാണിച്ചുകൊണ്ടാണ്. 'ഡാ മയി..., നീ ഈ ഷൂസു കണ്ടോ? രണ്ടായിരം രൂപ വിലയുള്ളതാണ്. ഇതുമിട്ടോണ്ട് സൌത്ത് കളമശേരിയില്‍ നിന്നും ഇവിടം വരെ നടന്നാല്‍ എത്ര രൂപേടെ ലെതര്‍ തേഞ്ഞു തീരുമെന്നാണ് നിന്റെ വിചാരം? അതാണോ ഓട്ടോക്കൂലിയാണോ ലാഭം? മണ്ടാ!'</p><p><br />ഈ കഷിയെ ഇനിയും പ്രൊമോട്ട് ചെയ്ത് വല്ല മാനേജറോ മറ്റൊ ആക്കിയാല്‍ - അസൂയ കൊണ്ടു പറയുന്നതാണ് - ഒറാക്കിളിന്റെ ഭാവി.... പ്യം പ്യം... നമഹ!<br /></p>RBNhttp://www.blogger.com/profile/00550483045217545872noreply@blogger.com2tag:blogger.com,1999:blog-2998216120554321067.post-43688805278625883232007-07-10T08:24:00.001-07:002007-07-24T20:01:06.340-07:00Untitled Post (ഇല്ലാബ്ലോഗ്)RBNhttp://www.blogger.com/profile/00550483045217545872noreply@blogger.com2tag:blogger.com,1999:blog-2998216120554321067.post-70897340371336183902007-06-03T00:47:00.000-07:002007-06-12T20:43:11.967-07:00പുസ്തകപ്പുഴുവിന്റെ സ്വര്‍ഗ്ഗം - 1രമേശന് 500 പുസ്തകങ്ങളുള്ള ഒരു ലൈബ്രറി തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ 500 പുസ്തകങ്ങള്‍ വാങ്ങുകയും വായിക്കുകയും ചെയ്യുക എന്നതാണ് അടുത്ത പത്തു വര്‍ഷത്തേയ്ക്ക് രമേശന് ലക്ഷ്യമിട്ടിരിക്കുന്നത്. പുസ്തകങ്ങളുടെ ലിസ്റ്റ് എഴുതിത്തുടങ്ങിയിട്ടേയുള്ളു. ഒന്നാം ഗഡു (100 എണ്ണം) ചുവടെ. പ്രത്യേകിച്ച് ക്രമമൊന്നുമില്ല.<br /><br />പുസ്തകങ്ങള്‍ക്ക് കളര്‍ കോഡുകള്‍ കൊടുത്തിട്ടുണ്ട്. അതിങ്ങനെയാണ് :<br /><span style="color:#009900;">കൈയ്യിലുണ്ട് വായിച്ചിട്ടുണ്ട്</span>; <span style="color:#ff9900;">കൈയ്യിലുണ്ട് പക്ഷേ വായിച്ചിട്ടില്ല</span>; <span style="color:#3366ff;">കൈയ്യിലില്ല പക്ഷേ വായിച്ചിട്ടുണ്ട്</span>; <span style="color:#ff0000;">കൈയ്യിലില്ല വാങ്ങി വായിക്കണം</span>. [കോഡിങ്ങ് നടക്കുന്നേയുള്ളു...തീര്‍ന്നിട്ടില്ല]<br /><br /><ol><br /><li><span style="color:#ff9900;">രണ്ടിടങ്ങഴി</span> [തകഴി]</li><li><span style="color:#3366ff;">യതിചരിതം</span> [നിത്യചൈതന്യ യതി]</li><li><span style="color:#009900;">A Town Like Alice</span> [Nevil Shute]</li><li><span style="color:#009900;">ആരോഹണം</span> [ വി.കെ.എന്‍]</li><li><span style="color:#3366ff;">തട്ടകം</span> [കോവിലന്]</li><li><span style="color:#cc0000;">Great Expectations</span> [Charles Dickens]</li><li><span style="color:#009900;">Shogun</span> [James Clavelle]</li><li><span style="color:#009900;">A Tale of Two Cities</span> [Charles Dickents]</li><li><span style="color:#3366ff;">To Kill a Mockingbird</span> [Harper Lee]</li><li><span style="color:#009900;">The Story of Philosophy</span> [Will Durant]</li><li><span style="color:#009900;">സമ്പൂര്‍ണ്ണകൃതികള്‍ Vol. 1 & 2</span> [ബഷീര്‍]</li><li><span style="color:#009900;">The Hunt for Red October</span> [Tom Clancy]</li><li><span style="color:#cc0000;">Wuthering Heights</span> [Charlotte Bronte]</li><li><span style="color:#cc0000;">Pride and Prejudice</span> [Jane Austen]</li><li><span style="color:#ff6600;">വേരുകള്‍ </span>[മലയാറ്റൂര്‍]</li><li><span style="color:#ff6600;">കാലം </span>[എം.ടി]</li><li><span style="color:#3366ff;">തീക്കടല്‍ കടഞ്ഞ് തിരുമധുരം</span> [സി. രാധാകൃഷ്ണന്]</li><li><span style="color:#009900;">മഹാക്ഷേത്രങ്ങളുടെ മുന്നില്‍</span> [നാലാങ്കല്‍ കൃഷ്ണപിള്ള]</li><li><span style="color:#3333ff;">It's Not About The Bike</span> [Lance Armstrong]</li><li><span style="color:#009900;">ഐതിഹ്യമാല </span>[കൊട്ടാരത്തില്‍ ശങ്കുണ്ണി]</li><li><span style="color:#009900;">ഉണ്ണിക്കുട്ടന്റെ ലോകം</span> [നന്തനാര്‍]</li><li><span style="color:#cc0000;">The Lord of the Rings</span> [J.R.R. Tolkien]</li><li><span style="color:#009900;">Discovery of India</span> [Jawaharlal Nehru]</li><li><span style="color:#cc0000;">കയര്‍ </span>[തകഴി]</li><li><span style="color:#ffcc00;">Zen and the Art of Motorcycle Maintainance</span> [Robert Prisig]</li><li>മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ [എം മുകുന്ദന്]</li><li>Grapes of Wrath [John Steinbeck]</li><li>ഖസാക്കിന്റെ ഇതിഹാസം [ഒ. വി. വിജയന്]</li><li>Gone with the Wind [Margeret Mitchell]</li><li>ഒരു ദേശത്തിന്റെ കഥ [എസ്. കെ. പൊറ്റക്കാട്]</li><li>Dracula [Bram Stoker]</li><li>ആള്‍ക്കൂട്ടം [ആനന്ദ്]</li><li>A Passage to India [E M Forster]</li><li>ഇനി ഞാന്‍ ഉറങ്ങട്ടെ [പി. കെ. ബാലകൃഷ്ണന്]</li><li>One Hundred Years of Solitude [Gabriel Garcia Marquez]</li><li>ഇന്ദുലേഖ [ചന്ദുമേനോന്]</li><li>War and Peace [Leo Tolstoy]</li><li>സ്പന്ദമാപിനികളേ നന്ദി [സി. രാധാകൃഷ്ണന്]</li><li>Adventures of Huckleberry Finn [Mark Twain]</li><li>ഗോവര്‍ദ്ധന്റെ യാത്രകള്‍ [ആനന്ദ്]</li><li>Roots [Alex Haley]</li><li>ഡല്‍ഹി [എം മുകുന്ദന്]</li><li>ഓഹരി [കെ.എല്‍ മോഹനവര്‍മ്മ]</li><li>Catch-22 [Joseph Heller]</li><li>പുരാണകഥാമാലിക [മാലി]</li><li>Source [James Michener]</li><li>മനസാസ്മരാമി [പ്രഫ. ഗുപ്തന്നായര്]</li><li>Surely You are Joking, Mr. Feynman [Richard P Feynman]</li><li>ഡെല്‍ഹി ഡെയ്സ് [വി.കെ.എന്‍]</li><li>ആള്‍ക്കൂട്ടത്തില്‍ തനിയെ [എം ടി]</li><li>Chesapeake [James Michener]</li><li>പുരി മുതല്‍ നാസിക്ക് വരെ [വെട്ടൂര്‍ രാമന്നായര്]</li><li>The Heart of Darkness [Joseph Conrad]</li><li>പത്മരാജന് കൃതികള്‍ [പി. പത്മരാജന്]</li><li>നെല്ല് [പി. വത്സല]</li><li><span style="color:#cc0000;">Memoirs of a Geisha</span> [Arthur Golden ]</li><li>Up from Slavery [Booker T Washington]</li><li>The Berlin Stories [Christopher Isherwood]</li><li>അരങ്ങുകാണാത്ത നടന് [തിക്കോടിയന്]</li><li>A Farewell to Arms [Earnest Hemmingway]</li><li>Animal Farm [George Orwell]</li><li>Ulysses [James Joyce]</li><li>Atlas Shrugged [Ayn Rand]</li><li>ഓര്‍മ്മപ്പുസ്തകം [ഒ.വി. വിജയന്]</li><li>Gai-Jin [James Clavell]</li><li>Or I'll Dress You in Mourning [Larry Collins & Dominique Lapierre]</li><li>City of Joy [Dominique Lapierre]</li><li>Davinci Code [Dan Brown]</li><li>Robinson Crusoe [Daniel Defoe]</li><li>ചേറപ്പായി കഥകള്‍ [ഐപ്പ് പാറമേല്‍]</li><li>The Rainbow [Pearl S Buck]</li><li>Tropic of Cancer [Henry Miller]</li><li>തത്ത്വമസി [സുകുമാര്‍ അഴീക്കോട്]</li><li>The Red Badge of Courage [Stephen Crane]</li><li>Kim [Rudyard Kipling]</li><li>The Call of the Wild [Jack London]</li><li>കേരളസാഹിത്യചരിത്രം Vol 1 - 5[ഉള്ളൂര്‍]</li><li>The Life of Mahatma Gandhi [Louis Fischer]</li><li>The Jungle [Upton Sinclair]</li><li>The Count of Monte Cristo [Alexander Dumas]</li><li>അക്ഷരശ്ലോകമാധുരി [പ്രഫ. അമ്പലപ്പുഴ രാമവര്‍മ്മ]</li><li>The Kenneth Anderson Omnibus [Kenneth Anderson]</li><li>The Gospel of Ramakrishna Vol 1 & 2 [Mahendranath Gupta]</li><li>അഗ്നിസാക്ഷി [ലളിതാംബിക അന്തര്‍ജ്ജനം]</li><li>Hermit in the Himalayas [Paul Brunton]</li><li>പ്രപഞ്ചത്തിന്റെ സത്തും ശൈലിയും [സി. രാധാകൃഷ്ണന്]</li><li>Autobiography [Benjamin Franclin]</li><li>സഞ്ചാരസാഹിത്യം [എസ്. കെ. പൊറ്റക്കാട്]</li><li>The World is My Home [James Michener]</li><li>അധികാരം [വി. കെ. എന്‍]</li><li>സ്മാരകശിലകള്‍ [പുനത്തില്‍ കുഞ്ഞബ്ദുള്ള]</li><li>Covenant [James Michener]</li><li>Lincoln [David Herbert Donald]</li><li>The Rise and Fall of the Third Reich [William Shirer]</li><li>The Art of War [Sun Tzu]</li><li>Dave Barry's Greatest Hits [Dave Barry]</li><li>Shoes of the Fisherman [Morris L West]</li><li>And Not as a Stranger [Morton Thompson]</li><li>Autobiography of a Yogi [Paramahamsa Yogananda]</li><li>ഓര്‍മ്മക്കുറിപ്പുകള്‍ : സര്‍വീസ് സ്റ്റോറി [മലയാറ്റൂര്‍ രാമകൃഷ്ണന്]</li></ol><p></p><ol><br /></ol><p></p>RBNhttp://www.blogger.com/profile/00550483045217545872noreply@blogger.com8tag:blogger.com,1999:blog-2998216120554321067.post-76753509003266157432007-05-31T00:43:00.002-07:002007-05-31T01:31:14.815-07:00മൂന്നു 'പാമ്പു'കഥകള്‍<div align="center"><strong>1</strong></div><p><br />ആലപ്പുഴയുള്ള മൂന്നു സുഹൃത്തുക്കള്‍ കോഴിക്കോട് പി.എസ്.സി പരീക്ഷയെഴുതാന്‍ പോയി. പരീക്ഷ മുഴുവന്‍ കണക്കായിരുന്നു എന്നാണ് ഇഷ്ടന്മാര് രമേശനോടു പറഞ്ഞത് - അതുകൊണ്ട് അവര്‍ 'കണക്കായി'ത്തന്നെ എല്ലാം എഴുതി. എഴുതിത്തീര്‍ന്നു പുറത്തിറങ്ങിയപ്പോള്‍ മൂവ്വര്‍ക്കും ക്ഷീണം, നല്ല ദാഹവും. ഏറ്റവുമടുത്തുള്ള തണ്ണീര്‍ക്കടയില്‍പ്പോയി മൂവ്വരും തൊണ്ടനനച്ചു. വഴിക്കെങ്ങാന്‍ ദാഹിച്ചാലോ എന്നുവെച്ച് രണ്ടുലിറ്റര്‍ സ്പ്രൈറ്റ്കുപ്പി വാങ്ങി അതിലുണ്ടായിരുന്ന വൃത്തികെട്ട ദ്രാവകം ഡിസ്പോസ് ചെയ്ത്, അതിലും ശുദ്ധ തണ്ണീര്‍ നിറച്ചു. തിരിച്ചു വന്നത് ഒരു തിരുവനന്തപുരം എക്സ്പ്രസ്സ് ട്രെയിനില്‍. ആളുകള്‍ കുറവായിരുന്നു. കുലുങ്ങിക്കുലുങ്ങിയുള്ള യാത്ര മൂവ്വരിലും വീണ്ടും ദാഹത്തെ ജനിപ്പിച്ചു. സ്പ്രൈറ്റുകുപ്പി കാലിയായപ്പോള്‍, അദ്ഭുതം, മൂന്നുപേരും പാമ്പുകളായി രൂപാന്തരപ്പെട്ടു. മൂന്നു പാമ്പുകളും മൂന്നു സീറ്റുകളില്‍ക്കിടന്നു സുഖമായി ഉറങ്ങി.<br /><br />സമയം രാത്രി ഒന്‍പത്. ട്രെയിന്‍ നിന്നിരിക്കുന്നു. ഒരു പാമ്പ് പയ്യെ കണ്ണുതുറന്ന്, കിടന്ന കിടപ്പില്‍ പുറത്തേയ്ക്കു കണ്ണയയച്ചു. ഒരു വലിയ മഞ്ഞ ബോര്‍ഡ്. പരിചയമുള്ള അക്ഷരങ്ങള്‍. വായിക്കാന്‍ ശ്രമിച്ചു - 'ആ...ല...പ്പു...ഴ..'</p><p>വായിച്ചുതീര്‍ന്നപ്പോള്‍ പാമ്പിന്റെ തലയില്‍ കൊള്ളിയാന്‍ മിന്നി. അയ്യോ, പിള്ളേരേ, ഇറങ്ങണ്ടെ? എന്നൊക്കെ വിളിച്ചു കൂവാനും ചാടിയെഴുന്നേല്‍ക്കാനുമൊക്കെ പാമ്പിനു തോന്നി, പക്ഷെ, കാലു പൊയിട്ട്, നാവു പോയിട്ട്, ഒരു വിരല്‍ പോലും അനക്കാന്‍ പാമ്പിനു കഴിയുന്നില്ല. കിടന്ന കിടപ്പില്‍ത്തന്നെ മഞ്ഞ ബോര്‍ഡ് പുറകോട്ടു നീങ്ങി അപ്രത്യക്ഷമാകുന്നതു പാമ്പ് കണ്ണീമയ്ക്കാതെ നോക്കി. എന്നിട്ട്, 'ആ പോ' എന്ന് പറഞ്ഞ് തിരിഞ്ഞുകിടന്നു.<br />അനന്തപുരിയുടെ മഹത്വം! രാവിലെ അഞ്ചരമണിക്ക് ട്രെയിന്‍ സ്ഥലത്ത് വീലു കുത്തിയപ്പോഴേയ്ക്കും മൂന്നു പാമ്പുകളും പയ്യെ മനുഷ്യരായി മാറി. പിന്നെ മടക്കയാത്ര...<br /><br />ഇടയ്ക്കുണര്‍ന്ന പാമ്പ് രാത്രിയിലെ ദര്‍ശനത്തിന്റെ കഥ രമേശനോട് മാത്രമേ പറഞ്ഞിട്ടുള്ളു.<br /><br /></p><div align="center"><strong>2</strong></div><br />കഥ നടക്കുന്നത് സ്ഥലത്തെ പ്രധാന ചായക്കടയില്‍. സമയം രാത്രി എട്ട്. കടയില്‍ ഒരു കസ്റ്റമര്‍ മാത്രമേയുള്ളു, ആള് പാമ്പായി ചുമരും ചാരി ഇരിക്കുന്നു. പാമ്പുകളുടെ സ്വഭാവത്തിനനുസരിച്ച് ഇടയ്ക്കൊക്കെ തലയാട്ടുകയും നാവുനീട്ടുകയുമൊക്കെ ചെയ്യുന്നുണ്ട്. ശാന്തമായ രാത്രിയില്‍ അങ്ങിനെ പാമ്പാട്ടം പുരോഗമിക്കുമ്പോള്‍ ചായക്കടയുടെ മുന്പില് ഒരു പോലീസ് ജീപ്പ് വന്നു നിന്നു.<br /><br />'ആരാടാ അവിടെ?'<br />പാമ്പിനു മിണ്ടാന്‍ കഴിയുമോ?<br />'എണീറ്റു വാടാ ഇവിടെ!'<br />നല്ല കാര്യം. പാമ്പുകള്‍ നടന്ന് എങ്ങോട്ടെങ്കിലും പോയ ചരിത്രമുണ്ടോ?<br />ഏതായലും ഏമാന്മാര്ക്ക് പാമ്പ് ഒരു നല്ല ചിരി പാസാക്കി നല്‍കിക്കൊണ്ട് ഇരിപ്പു തുടര്‍ന്നു.<br /><br />തുടര്‍ന്ന് പോലീസുകാര്‍ക്ക് ദേഷ്യം വരുന്നു, ജീപ്പില്‍നിന്നിറങ്ങുന്നു, പാമ്പിനെ പൊക്കിയെടുത്തു ജീപ്പിലേയ്ക്കു കൊണ്ടുപോവുന്നു. ജീപ്പെത്താറായപ്പോള്‍, പാമ്പിന്റെ മടിക്കുത്തില്‍ ചേടിവെച്ചിരുന്ന കുപ്പി താഴേയ്ക്കു വീഴുന്നു. ക്ലിന്!<br />അദ്ഭുതം, പാമ്പിന്റെ നാവിനു ജീവന് വച്ചു.<br />'അയ്യോ, കുപ്പി! ഇതേതാ? സാറിന്റെയാണോ?<br /><br /><div align="center"><strong>3</strong></div><br />മൂന്നു സുഹൃത്തുക്കള്‍ കോടതിയിലേയ്ക്കു നീങ്ങുകയാണ്. മദ്യപിച്ചു വണ്ടിയോടിച്ചതിന്റെ കേസിന് വിധി പറയുന്ന ദിവസമാണ്. മൂന്നു പേരും കുളിച്ചു വൃത്തിയായി, വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച്, നല്ല കുട്ടികളായി രാവിലേതന്നെ പുറപ്പെട്ടതാണ്.<br /><br />മൂവ്വരും കോടതിയില്‍ ഹാജരാവുന്നു. കേസ് വിളിക്കുന്നു. മൂവ്വരും മടക്കുത്തഴിച്ച്, വടിപോലെ നിവര്‍ന്ന്, തൊഴുതുപിടിച്ച് നില്ക്കുന്നു.<br />ജഡ്ജി ചോദിക്കുന്നു, 'കുറ്റം സമ്മതിക്കുന്നോ?'<br />ക്ടിന്!<br />മുന്പില് നില്ക്കുന്ന പാമ്പിന്റെ അടിക്കളസത്തില്‍ ചേടിയിരുന്ന കുപ്പി താഴെ വീണതാണ്. ഭാഗ്യത്തിന് കുപ്പി അഴിച്ചിട്ട മുണ്ടിനകത്തു തന്നെയാണ് വീണത്.RBNhttp://www.blogger.com/profile/00550483045217545872noreply@blogger.com1tag:blogger.com,1999:blog-2998216120554321067.post-34280565587473894312007-05-28T19:11:00.000-07:002007-05-29T00:21:57.109-07:00സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട'ഷോറീ? വാട്ടെ?' റിസപ്ഷനിലെ കുഞ്ഞിക്കണ്ണുള്ള സിങ്കപ്പൂര്‍ സുന്ദരി രമേശനെ നോക്കി മൊഴിഞ്ഞു. രമേശന്റെ പിഞ്ചിയ മുറിക്കൈയ്യന്‍ ടീഷര്‍ട്ടും മടക്കിക്കുത്തിയ കൈലിയും കണ്ടിട്ട് അവള്‍ക്കു ചിരി സഹിക്കുന്നില്ല. രമേശന് ക്ഷമയോടെ, പെറുക്കിപ്പെറുക്കി, മൂന്നാം പ്രാവശ്യവും പറഞ്ഞു - "സോറി മാം, ബൈ മിസ്റ്റേക്ക് വീ ലോക്ക്ക്ഡ് ഔര്‍ കീ ഇന്‍സൈഡ് ദി റൂം...'<br /><br /><div><div><div>രക്ഷയില്ല. ട്രെയ്നിക്കുട്ടിക്ക് മനസ്സിലാവുന്നില്ല. രമേശന് ചുറ്റും നോക്കി. എവിടെ, ആ തടിയന് മാനേജര്‍? രാത്രി പതിനൊന്നു കഴിഞ്ഞില്ലേ, ഇഷ്ടന് ഉറക്കത്തിന്റെ രണ്ടാമിന്നിങ്സ് തുടങ്ങിക്കാണും. ഇനിയിപ്പോള്‍ എന്താ ചെയ്ക? റൂമിന്റെ അടഞ്ഞ വാതിലിനു മുന്പില് വിവസ്ത്രനായി നില്ക്കുന്ന പാവം കൂട്ടുകാരന് നമ്പൂരിയെക്കുറിച്ചോര്ത്തപ്പോള് രമേശന്റെ ഹൃദയം വിങ്ങി. അറ്റക്കൈ എന്ന നിലയില്‍ രമേശന് കീ-കാര്‍ഡ് വാതിലില്‍ ഇടുന്നതും, വാതില്‍ മന്ദം മന്ദം തുറക്കുന്നതും ഒരുവിധം അഭിനയിച്ചു കാണിച്ചു. ട്രൈയ്നിക്ക് സംഗതി കത്തി. </div><div></div><div>'ആ... കീ!' പെണ്‍കുട്ടി പറഞ്ഞു. 'തന്നെ' എന്നു രമേശനും.</div><div>'ഐ.ഡി പ്ലീസ്.' ട്രെയ്നി കൈ നീട്ടി. </div><div></div><div>അപ്പോള്‍ അത്യാവശ്യം അംഗ്രേസി അറിയാം, രമേശന് മനസ്സില്‍ പരഞ്ഞു. ഐ.ഡി പോയിട്ട് അടിയില്‍ പോലും...ആകെ കൈലിയും ടീ ഷര്‍ട്ടും മാത്രമേയുള്ളു ദേഹത്ത്. ദൈവമേ, ഇനി അതെങ്ങിനെ പറഞ്ഞു മനസ്സിലാക്കും?ഏതായലും, വീണ്ടും ഒരു ദീര്‍ഘശ്വാസം അകത്തേയ്ക്ക് വലിച്ച് രമേശന് പതിയെ പറഞ്ഞു: </div><div></div><div>'കുട്ടീ, ഐ.ഡി. ഇന്‍ ദി റൂം. ഡോണ്ഡ് ഹാവ് നൌ. ഗിവ് ഡൂപ്ലിക്കേറ്റ് കീ, ദെന്‍ ഐ വില്‍ ഗെറ്റ് യൂ ഐഡി. ഐ കാന്‍ ഗിവ് യൂ ഔര്‍ പേര്‍സണല്‍ ഡീറ്റെയ്ല്‍സ് വിച്ച് യൂ കാന്‍ വെരിഫൈ ഇന്‍ യുവര്‍ കംപ്യൂട്ടര്‍...'</div><div>'ഷോറീ?'</div><div>'പൂ...മാനം, പൂത്തുലഞ്ഞു,' രമേശന് സഭ്യതയോടെ മനസ്സില്‍ പറഞ്ഞു. നേരം വെളുക്കുന്ന വരെ ഇവിടെ പെട്ടതു തന്നെ. </div><div><br /></div><div>രമേശന് അങ്ങനെ നില്ക്കുമ്പോള് - അതാ, മറ്റൊരു സുന്ദരി. ലേശം പ്രായക്കൂടുതല്‍ തോന്നുന്നുണ്ട്, ഒരുപക്ഷേ അത്യാവശ്യം ഇംഗ്ലീഷറിയുമായിരിക്കും... പ്രതീക്ഷയോടെ രമേശന് അടുത്ത പ്രസംഗത്തിനായി ശ്വാസമെടുത്തു...എന്നിട്ട് ഞെട്ടി. വന്ന സുന്ദരി റിസപ്ഷനിലേയ്ക്ക് ഓടിയടുക്കുന്നു, ട്രെയ്നിയെ കെട്ടിപ്പിടിക്കുന്നു, ചിരിക്കുന്നു. പിന്നെ രണ്ടുംകൂടെ രമേശനെ ആപാദചൂഡം നോക്കിയിട്ട് കലുപിലാ മലയ് ഭാഷയില്‍ ചിരിച്ചു തിമര്‍ക്കുന്നു... </div><div></div><div></div><div>പണ്ട് 'അക്കരെയക്കരെ' എന്ന സിനിമയില്‍ സോമന്ചേട്ടന് പറ്റിയ പറ്റ് രമേശനോര്‍മ്മവന്നു. ഭൂമി പിളര്‍ന്ന് താഴേയ്ക്ക് പോവാന്‍ വല്ല വഴിയുമുണ്ടോ എന്നു നോക്കുമ്പോള്‍ - </div><div></div><div></div><div>'കോക്കൂക്കെ കീലോങ്?' എന്താ അവിടെ ബഹളം?</div><div></div><div>ക്ലാ ക്ലാ ക്ലാ. രമേശന് തിരിഞ്ഞുനോക്കി. ഹാവൂ! മാനേജര്‍! രക്ഷപ്പെട്ടു! </div><br /><div align="left">* * * </div><div align="left"><br />കഥ തുടങ്ങുന്നത് വൈകിട്ട് ആറുമണിക്കാണ്. രമേശനും സഹപ്രവര്ത്തകന് നമ്പൂരിയും ജലാന്‍ ബുക്കിറ്റ് മേറയിലെ <a href="http://1.bp.blogspot.com/_psGcR1Lw44M/RlvMCkAVVFI/AAAAAAAAACk/1fal9-53yb4/s1600-h/boat.jpg"><img id="BLOGGER_PHOTO_ID_5069870149932504146" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://1.bp.blogspot.com/_psGcR1Lw44M/RlvMCkAVVFI/AAAAAAAAACk/1fal9-53yb4/s200/boat.jpg" border="0" /></a>ശാസ്ത്രജ്ഞപ്പണിയും കഴിഞ്ഞ് തിരിച്ച് ഹാവലോക്ക് റോഡിലെ ഹോട്ടലിലെത്തി, റൂമില്‍ക്കയറി കുളിയും കഴിഞ്ഞ്, നാടുകാണാനിറങ്ങിയതായിരുന്നു.സിങ്കപ്പൂര്‍ നദിയുടെ കരയിലൂടെ <a href="http://1.bp.blogspot.com/_psGcR1Lw44M/RlvDWkAVVBI/AAAAAAAAACE/U1BXRp2Q8sM/s1600-h/jump.jpg"><img id="BLOGGER_PHOTO_ID_5069860597925237778" style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="http://1.bp.blogspot.com/_psGcR1Lw44M/RlvDWkAVVBI/AAAAAAAAACE/U1BXRp2Q8sM/s200/jump.jpg" border="0" /></a>നേരെ കിഴക്കോട്ട് - ക്ലാര്‍ക്ക് കീയും ബോട്ടുകളും വെള്ളത്തിലേയ്ക്കു ചാടുന്ന കുട്ടിപ്രതിമകളുമൊക്കെ കടന്ന് മെര്‍ലയണിന്റെ മുന്നിലെത്തി. വെള്ളം ചാടുന്നത് കൃത്യമായ സ്ഥലത്തുന്നു തന്നെയാണോ എന്ന സംശയം രമേശന് തോന്നാതിരുന്നില്ല, എങ്കിലും കുറെ നേരം രണ്ടുപേരും അവിടൊക്കെ കറങ്ങി നടന്നു. അവിടുന്ന് 'ഡുറെയ്ന്' പോലെയിരിക്കുന്ന ഓഡിറ്റോറിയത്തിലേയ്ക്ക്, പിന്നെ പാര്‍ക്കുകള്‍, തെരുവിലെ പാട്ടുകള്‍... എല്ലാംകൂടെ കണ്ട് രമേശനും കൂട്ടുകാരനും ആകെ സങ്കടമായി. ഇനി കേരളത്തിലോട്ടു ചെല്ലുമ്പോള്‍ തോന്നില്ലേ, എന്നാണു കേരളവും ഇതുപോലെ...? സെന്റിമെന്റ്സ് ഒക്കെ വര്‍ക്കൌട്ട് ചെയ്തുകഴിഞ്ഞ്, ഒന്‍പതു മണിയോടെ, രണ്ടുപേരും തിരിച്ചുനടന്നു. </div><br /><a href="http://2.bp.blogspot.com/_psGcR1Lw44M/RlvFC0AVVCI/AAAAAAAAACM/egJp3MjyxPY/s1600-h/quay.jpg"><img id="BLOGGER_PHOTO_ID_5069862457646076962" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://2.bp.blogspot.com/_psGcR1Lw44M/RlvFC0AVVCI/AAAAAAAAACM/egJp3MjyxPY/s200/quay.jpg" border="0" /></a> വഴിയോരത്തെ കടകളിലിരിക്കുന്ന കബാബുകളും മറ്റും രമേശനെയും വെണ്ടയ്ക്ക വറുത്തതും മറ്റും നമ്പൂതിരിയേയും കൊതിപ്പിച്ചുകൊണ്ടിരുന്നു. എന്തു ചെയ്യാന്‍? വഴിഭക്ഷണത്തിന് കാശ് പോക്കറ്റില്നിന്നെടുക്കണം. ഹോട്ടലില്‍ നിന്നും റൂംസര്വ്വീസായിട്ടാണെങ്കിലോ? ബില്ല് റൂംറെന്റില് ചേരും, അതു കമ്പനി കൊടുത്തോളും. അങ്ങനെ ദുഃഖത്തോടെ പിശുക്കന്മാര് താഴെനോക്കി നടന്നു. ഹോട്ടലിലേയ്ക്ക് മുക്കാല്‍ മണിക്കൂര്‍ നടപ്പ് - ചെന്നെത്തിയപ്പോള്‍ രാത്രി പത്തര. <a href="http://4.bp.blogspot.com/_psGcR1Lw44M/RlvH8UAVVDI/AAAAAAAAACU/rgTzNY2JTt8/s1600-h/merlion.jpg"><img id="BLOGGER_PHOTO_ID_5069865644511810610" style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="http://4.bp.blogspot.com/_psGcR1Lw44M/RlvH8UAVVDI/AAAAAAAAACU/rgTzNY2JTt8/s200/merlion.jpg" border="0" /></a><br /><br /><div></div><div>ക്ഷീണിച്ചുവലഞ്ഞാണ് മുറിയിലെത്തിയത്. മുറിയില്‍ അരണ്ട വെളിച്ചമുണ്ടായിരുന്നതുകൊണ്ട് ഉടനെ ലൈറ്റിടാനൊന്നും പോയില്ല - വിയര്‍ത്തു നാശമായ ഡ്രസ്സൊക്കെ ഊരി വലിച്ചെറിഞ്ഞ് കട്ടിലിലേയ്ക്കു ചാഞ്ഞു. വിശപ്പു കൂടിയപ്പോള്‍ റൂം സര്‍വീസിനെക്കുറിച്ചുള്ള ചിന്തകള്‍ പൊങ്ങിവരാന്‍ തുടങ്ങി. പക്ഷേ ഈ രാത്രി റൂം സര്‍വീസ് കാണുമോ? ഏതായാലും ഒന്നു വിളിച്ചു ചോദിച്ചുകളയാം എന്നു വിചാരിച്ചു രമേശന് എഴുന്നേറ്റ് ലൈറ്റിട്ടു - കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. മേശപ്പുറത്ത് ഒരു വലിയ കൂട നിറയെ ആപ്പിള്‍, മുന്തിരിങ്ങ, പീച്ച്, ഏത്തപ്പഴം...കൂടെ 'കൊംപ്ലിമെന്റ്സ് ഫ്രം മാനേജ്മെന്റ്' എന്ന കാര്‍ഡും. പണ്ട് ഇരയേക്കണ്ട് അമീബ ചാടിവീണപോലെയായിരുന്നു പിന്നീട് കാര്യങ്ങള്‍. മിനിട്ടുകള്‍ക്ക് ശേഷം, ശ്വാസം വിടാറായപ്പോള്‍, രണ്ടുപേര്‍ക്കും ഒരു സംശയം: ബാക്കി വന്ന കൂട എന്തുചെയ്യണം? നല്ല കൂട, നന്നായി ഡെക്കറേറ്റൊക്കെ ചെയ്തിട്ടുണ്ട്. കളയുന്നതെങ്ങിനെ? അവസാനം, റൂമിനു പുറത്തേയ്ക്കു വെച്ചേയ്ക്കാം എന്ന തീരുമാനത്തില്‍ രണ്ടുപേരുമെത്തി. കൂടെ ഒരു 'താങ്ക്സ് കാര്‍ഡു'മെഴുതിയിട്ടാലോ? ഓ.കെ. അങ്ങനെ കൂടെയുമെടുത്ത് രണ്ടുപേരും മുറിക്കു പുറത്തു വന്നു, കൂട ബഹുമാനപുരസ്സരം താഴെ വച്ചു. പെട്ടന്ന്- 'ഠപ്' എന്നൊരു ശബ്ദം. രണ്ടുപേരും ഒരുപ്പോലെ തിരിഞ്ഞു. ദൈവമേ! വാതിലടഞ്ഞതാണ്!</div><div> </div><div>ശുഭം.</div><div></div><div align="center">* * *</div><div align="center"></div><div align="left">കഥ തീര്‍ന്നു. ഇനി ഗുണപാഠം. കേരളത്തിലെ ഹോട്ടല്മുറികള് പോലെയല്ല വിദേശത്ത്. വാതിലടഞ്ഞാല്‍ അടഞ്ഞതാണ്. സൂക്ഷിച്ചാല്‍ ദുഃക്കിക്കേണ്ട. </div></div></div>RBNhttp://www.blogger.com/profile/00550483045217545872noreply@blogger.com2tag:blogger.com,1999:blog-2998216120554321067.post-76493419238301579992007-05-27T00:55:00.000-07:002007-05-27T01:25:50.080-07:00പൌരസ്വാതന്ത്ര്യംഞങ്ങളുടെ ഈ കൊച്ചു കേരളത്തിലുള്ളത്ര പൌരസ്വാതന്ത്ര്യം - ഒരു പൌരന് ഇഷ്ടമുള്ളതൊക്കെ പറയാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം - ഇന്ത്യയില്‍ വേറെ എവിടെയെങ്കിലുമുണ്ടോ? പോട്ടെ, ലോകത്തെവിടെയെങ്കിലുമുണ്ടോ? രമേശന് ആവേശപൂര്‍വ്വം ചോദിച്ചുപോവുകയാണ്. ഇന്നലെ വൈകിട്ട് പതിവുപോലെ എറണാകുളം ചേര്‍ത്തല ബസ്സിന്റെ കമ്പിയില്‍ തൂങ്ങിക്കിടന്ന് വീട്ടിലേയ്ക്ക് യാത്രചെയ്തുകൊണ്ടിരിക്കുമ്പോഴാണ് രമേശന് ഈ സ്വാതന്ത്ര്യത്തിന്റെ സ്വരൂപം അടുത്തു കണ്ടത്.<br /><br />വെള്ളിയാഴ്ചയായതുകൊണ്ട് ബസ്സില്‍ അല്പം കൂടുതല്‍ തിരക്കുണ്ടായിരുന്നു - എന്നാലും ഒരു മുന്നൂറു പേര് കഷ്ടിച്ചേ കാണുകയുള്ളു. അങ്ങനെ ബസ്സ് സുഖമായി മുന്നോട്ടുനീങ്ങി വൈറ്റില പാലത്തിനടുത്തെത്തിയപ്പോള്‍, ദേ, ബ്ലോക്ക്. ബസ്സു നിര്‍ത്തിയതും അവിടെ കാത്തുനിന്നിരുന്ന കുറേ പൌരന്മാര് ബസ്സിലേയ്ക്ക് ഇടിച്ചുകയറി. കണ്ടക്ടര്‍ പറയുന്നുണ്ടായിരുന്നു, 'സൂക്ഷിച്ചു കയറണേ, ഇതു സ്റ്റോപ്പല്ല, സിഗ്നല്‍ വീണാല്‍ വണ്ടി പോവും...' പറഞ്ഞതുപോലെ സിഗ്നല്‍ വീണു, വണ്ടി നീങ്ങി. കൈവരിയില്‍ തൂങ്ങിക്കിടന്ന ഒരു സഹോദരന് റോഡിലേയ്ക്കു തെറിച്ചുവീണു. പിന്നെ, 'നിര്‍ത്തെടാ വണ്ടി!' എന്ന അക്രോശം. വണ്ടി നിന്നു, പൌരന്മാരെല്ലാം കൂടെ കണ്ടക്ടറെ വളഞ്ഞു. അവര്‍ തമ്മില്‍ താഴെപ്പറയും വിധം സംഭാഷണമുണ്ടായി. വായനക്കാരുടെ സൌകര്യത്തിന് * കൊണ്ടടയാളപ്പെടുത്തിയ ശുദ്ധസംസ്കൃതപദങ്ങള് മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്:<br /><br /><blockquote><p>പൌരന് : എന്താടോ ചീപ്പേ* ആളുകയറും മുമ്പേ വണ്ടിയെടുത്തത്?</p><p>കണ്ടക്ടര്‍ : ഞാന്‍ പറഞ്ഞതല്ലേ സൂക്ഷിച്ചു കയറണം, ഇതു സ്റ്റോപ്പല്ലാന്ന്?</p><p>പൌ: സ്റ്റോപ്പല്ലാഞ്ഞ് പിന്നെ താനെ*ന്തിനാടോ വണ്ടി നിര്‍ത്തിയത്?</p><p>ക: സിഗ്നല്‍ വീണിട്ടല്ലേ? </p><p>പൌ: സിഗ്നല്‍ വീണാല്‍ നീ വണ്ടി നിര്‍ത്തുമോ? നിര്‍ത്തുമോടാ പട്ടീ*?<br /></p></blockquote><br />സ്വാതന്ത്ര്യത്തിന്റെ ഈ പൂവള്ളി പടര്‍ന്ന് അന്യസംസ്ഥനങ്ങളിലേയ്ക്കും പിന്നെ അവിടുന്ന് അമേരിക്ക, ജപ്പാന് തുടങ്ങിയ പ്രസിദ്ധ ബ്ലോഗിങ്ങ് കേന്ദ്രങ്ങളിലേയ്ക്കും വ്യാപിക്കട്ടെ എന്ന് രമേശന് ആശിക്കുന്നു. പക്ഷേ നടപ്പില്ല - ഇത്രയധികം സ്വാതന്ത്ര്യം ഉള്‍ക്കൊള്ളാനാവുന്ന ജനങ്ങള്‍ കേരളത്തിലല്ലാതെ വേറെ എവിടെയുണ്ടാവും?RBNhttp://www.blogger.com/profile/00550483045217545872noreply@blogger.com0tag:blogger.com,1999:blog-2998216120554321067.post-60143889157978850472007-05-24T01:22:00.000-07:002007-05-24T01:34:59.983-07:00തിരിച്ചുവരവ്എത്ര നാളായി രമേശന് ഈ ബ്ലോഗിലോട്ട് തിരിഞ്ഞുനോക്കിയിട്ട്! വെറുതേയല്ല, നല്ല കാരണമുണ്ട് - രമേശന് ഔദ്യോഗികമായി നാടുകടത്തപ്പെട്ടിരിക്കുകയായിരുന്നു. തിരുവനന്തപുരത്തും പ്രാന്ത (ന്ന്ച്ചാല് പരിസര)പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞിട്ട് രമേശന് തിരിച്ചിതാ വീണ്ടും എറണാകുളത്തെ ഓഫീസില്‍ എത്തിപ്പെട്ടിരിക്കുന്നു. അടുത്ത ശാസ്ത്രജ്ഞപ്പണി ബോംബെയില്‍ തുടങ്ങാന്‍ പോണ പുതിയ ലാബിലാവും എന്ന് ടെലിപ്പതിക്ക് മെസേജുകള്‍ പലതും രമേശന് കിട്ടിയിരിക്കുന്നു. എവിടെയെങ്കിലുമാട്ടെ, ജീവിച്ചാല്‍ പോരേ? എന്ന് രമേശന് തിരിച്ച് മറുപടിയും അയച്ചിട്ടുണ്ട്.<br /><br />വൈഫും വരാന്‍ പോണ കിഡ്ഡും സമീപഭാവിയിലെ ഈ വേര്‍പാട് എങ്ങിനെ സഹിക്കും എന്ന ചോദ്യം രമേശന്റെ മനസ്സിന്റെ ഒരു മൂലയില്‍ കിടപ്പുണ്ട്. കക്ഷികളോട് നേരിട്ട് രമേശന് അഭിപ്രായം ചോദിച്ചിട്ടില്ല - 'നന്നായി, എന്നാ പോണെ?' എന്നെങ്ങാനും ഉത്തരം കിട്ടിയാലോ? ആകെക്കൂടിയുള്ള ഇത്തിരി ഈഗോ അങ്ങനെ ഇല്ലാതാക്കണോ? പോട്ടെ, വരാനുള്ളതൊക്കെ വരും. അടുത്ത പോസ്റ്റു മുതല്‍ കുറച്ച് 'തിരോന്തരം' നാട്ടുവിശേഷങ്ങള്‍ ഇവിടെ രേഖപ്പെടുത്താന്‍ രമേശന് ഉദ്ദേശിക്കുന്നുണ്ട്.RBNhttp://www.blogger.com/profile/00550483045217545872noreply@blogger.com0tag:blogger.com,1999:blog-2998216120554321067.post-30260940439548059412006-09-01T06:10:00.000-07:002006-09-01T06:16:31.147-07:00എക്സിബിഷനുകളുടെ പൂക്കാലംഓണമെന്നാല് രമേശന് ഭാര്യയെ കൊച്ചിയിലെ പല പല എക്സിബിഷനുകളില്‍ കൊണ്ടുനടന്ന് കൊതിപ്പിക്കാനുള്ള കാലമാണ്. കൊച്ചിയില്‍ നിന്ന് ചേര്‍ത്തലയ്ക്ക് തിരിച്ച് വരാന്‍ മാരുതി 800-നുവേണ്ട പെട്രോളിന്റെ ചിലവ് ഉള്‍പ്പടെ, 500 രൂപയായിരിക്കും ആകെമൊത്ത ബഡ്ജറ്റ്. എന്നാലും, ഒന്നര ലക്ഷം രൂപേടെ റ്റീവി പ്രദര്‍ശനത്തിനു വെച്ചിരിക്കുന്ന സ്റ്റാളിലാണ് ആദ്യം കയറുക. ചെറിയ 'സോപ്പുചീപ്പുകണ്ണാടി' കടകളിലൊക്കെ അവസാനമേ കയറുകയുള്ളു, കാരണം ബഡ്ജറ്റ് തികഞ്ഞാലുടനെ രമേശന് പറയാം - 'മോളേ, നേരം ഒരുപാടായി, ഇനി വീട്ടില്‍ പോണ്ടേ? ഇരുട്ടത്ത് അണ്ണന് വണ്ടിയോടിക്കാന്‍ അറിഞ്ഞൂടാന്ന് അറിയാമല്ലോ?'<br />ആ ഭീഷണി സാധാരണ ഫലിക്കും.<br /><br />ബൂലോഗത്തെ നല്ല നല്ല ബ്ലൊഗുകള് ഭാര്യയേയും കാണിക്കണമെന്ന് രമേശന് ആഗ്രഹമില്ലാഞ്ഞല്ല. എന്തു ചെയ്യാം? മിക്ക ബ്ലോഗന്മാരും താമസിക്കുന്നത് അമേരിക്കയിലും ജപ്പാനിലും മറ്റും. ഡ്രൈവ് ചെയ്യുന്നതാവട്ടെ, ടൊയോട്ട കാമ്രിയും ഫോര്‍ഡ് ഫിയെസ്റ്റയും മറ്റും. എന്തിനാ വെറുതെ പെണ്ണുങ്ങള്‍ക്ക് വേണ്ടാത്ത ഐഡിയാസൊക്കെ കൊടുക്കണത്? അതുകൊണ്ട്, രമേശന് പ്രസ്തുത ബ്ലോഗുകളുടെ പ്രസക്ത ഭാഗങ്ങള്‍ മാത്രമേ പ്രിന്റ് ചെയ്ത് ഭാര്യയ്ക്ക് വായിക്കാന്‍ കൊടുക്കാറുള്ളു.RBNhttp://www.blogger.com/profile/00550483045217545872noreply@blogger.com1tag:blogger.com,1999:blog-2998216120554321067.post-5269771643195611042006-08-27T06:04:00.000-07:002006-08-27T06:05:35.695-07:00അത്തപ്പൂ ഇട്ടില്ലേ?ഞായറാഴ്ചയായിട്ടും രമേശന് ഓഫീസില്‍ പോകേണ്ടി വന്നു. ഈ വര്‍ഷത്തെ ആദ്യത്തെ അത്തം 'തകര്‍ക്കണം' എന്നു വിചാരിച്ചിരുന്നത് ഗോപി.<br /><br />രമേശന് തിരിച്ച് വീട്ടിലെത്തിയപ്പൊള്‍ നേരം ഇരുട്ടി. ഇരുട്ടത്ത് അത്തമിടാന്‍ പാടില്ലെന്ന് പ്രമാണമുണ്ടല്ലോ. ആതുകൊണ്ട്, രമേശന് നിരാശനായി, കണ്ണീരൊഴുക്കിക്കൊണ്ട് ബ്ലോഗറിലേയ്ക്ക് പോയി....RBNhttp://www.blogger.com/profile/00550483045217545872noreply@blogger.com0tag:blogger.com,1999:blog-2998216120554321067.post-58379064015030258722006-08-26T09:03:00.000-07:002006-08-26T09:04:05.987-07:00ഫോറം, പ്രിയ ഫോറം ....ജോലി സംബന്ധമായി 'രസതന്ത്ര'നാണെങ്കിലും, രമേശന് കംപ്യൂട്ടര്‍ ഒരു ബലഹീനതയാണ്. അല്പസ്വല്പം പ്രോഗ്രാമിങ് ദീനവും പിടിപെട്ടിട്ടുള്ളത് കൊണ്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഒരു രണ്ടു മണിക്കൂറെങ്കിലും ആ പെട്ടിയുടെ മുന്പില് തപസ്സിരിക്കും. അന്നേരം, വാമഭാഗമല്ല, സാക്ഷാല്‍ ദേവേന്ദ്രന് വന്ന് വിളിച്ചാലും മൈന്റ് ചെയ്തെന്നു വരില്ല...<br /><br />അറിയാവുന്ന പ്രോഗ്രാമിങ് വിദ്യകളൊക്കെ സ്വയം, തപ്പിയും തടഞ്ഞും വീണു മുട്ടു പൊട്ടിയുമൊക്കെയാണ് പഠിച്ചത്. അതുകൊണ്ട് കംപ്യൂട്ടര്‍ ഇടയ്ക്കിടെ ഉന്നയിക്കുന്ന ഉടക്ക് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിക്കാന്‍ ഇഷ്ടന് സോഫ്റ്റ് വേര് ഫോറങ്ങളിലാണ് അഭയം തേടുക.<br /><br />അങ്ങനെയിരിക്കെയാണ് രമേശന് <a href="http://www.frihost.com/forums/">ഈ ഫോറത്തെ </a>കണ്ടെത്തിയത്. രമേശന് ആദ്യം ചോദിച്ച ചോദ്യത്തിന് രണ്ടു മിനിറ്റിനകം ഉത്തരം കിട്ടി. രമേശന് ഒന്നു ഞെട്ടി. വിശ്വസിക്കാനായില്ല. ങാഹാ, അത്രയ്ക്കായോ, എന്നാല്‍ ദാ പിടിച്ചോ എന്നു പറഞ്ഞ്, ഒരു ചോദ്യം കൂടെ അങ്ങ് തട്ടി. അതിനും കിട്ടി പത്ത് മിനിട്ടില്‍ ഉത്തരം. ആതോടെ, രമേശന് വീണു.<br /><br />കുറച്ചു ദിവസം കഴിഞ്ഞ് ഫോറത്തിലൂടെ ഒന്ന് ചുറ്റിയടിച്ചു നടന്നപ്പോഴാണ് രമേശന് ബാക്കി വിശേഷങ്ങള്‍ അറിഞ്ഞത്. സ്ഥിരമായി ഫോറത്തില്‍ സംസാരിക്കുന്നവര്‍ക്ക് ഫ്രീയായി വെബ് സ്പേസ് (അതും PHP, MySQL സഹിതം ), പിന്നെ സംസാരിക്കുന്ന എല്ലാര്ക്കും 'ഇല്ലാത്ത' (വെര്‍ച്വല്‍) കാശ്...അതോടെ രമേശന് 'തലേം കുത്തി' വീണു. ഇപ്പൊള്‍ രമേശന് <a href="http://www.frihost.com">Frihost</a> ന് വേണ്ടി മരിക്കാനും റെഡി.RBNhttp://www.blogger.com/profile/00550483045217545872noreply@blogger.com1tag:blogger.com,1999:blog-2998216120554321067.post-82622501111536740292006-08-26T05:10:00.000-07:002006-08-26T05:14:14.807-07:00എന്താണ് വൈഖരി?സത്യം പറയാമല്ലോ, വൈഖരി എന്നത് നേരത്തേ ആലൊചിച്ചുറപ്പിച്ച പേരൊന്നുമായിരുന്നില്ല. എന്റെ മനസ്സിലുണ്ടായിരുന്ന പേരുകളൊക്കെ മറ്റു ചേട്ടന്മാരും ചേച്ചിമാരും നേരത്തേ ബുക്ക് ചെയ്ത് കളഞ്ഞിരുന്നു. പിന്നെ, ഒരവസാന ശ്രമമെന്ന രീതിയില്‍ 'വൈഖരി' പരീക്ഷിച്ചപ്പോള്‍, കിട്ടി!<br /><br />അപ്പോഴാണ് വേറൊരു കുഴപ്പം. ഈ 'വൈഖരി' എന്താണെന്ന് ആരെങ്കിലും ചോദിച്ചാല്‍ പറയണ്ടേ? ഓടി, ശബ്ദതാരാവലിയുടെ അടുത്തേയ്ക്ക്. ശ്രീകണ്ഠേശ്വരം സാര്‍ ഇങ്ങനെയാണ് പറയുന്നത്:<br /><blockquote><p><strong>വൈഖരി:</strong> നാലുവിധം ശബ്ദങ്ങളില്‍ നാലാമത്തേത്, സാധാരണമായുള്ളത്.... എല്ലാപേരും കേള്‍ക്കുന്ന ആ ശബ്ദമാണ് വൈഖരി.</p></blockquote>ആഗ്രഹങ്ങള്‍ അല്പം കടന്നു പൊയോ?RBNhttp://www.blogger.com/profile/00550483045217545872noreply@blogger.com1